പല ആക്രമണ വീഡിയോകളും ബോളിവുഡ് സ്റ്റുഡിയോകളിൽ കൃത്രിമമായി നിർമിച്ചു പ്രചരിപ്പിച്ചതാണ്
പല ആക്രമണ വീഡിയോകളും ബോളിവുഡ് സ്റ്റുഡിയോകളിൽ കൃത്രിമമായി നിർമിച്ചു പ്രചരിപ്പിച്ചതാണ്
താലിബാൻ, അൽക്വയിദ പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകൾ നടത്തി എന്ന് പറഞ്ഞു ഇറാക്ക് -അഫ്ഘാൻ അധിനിവേശ യുദ്ധ സമയത്ത് പുറത്ത് വിട്ട പല ആക്രമണ വീഡിയോകളും ബോളിവുഡ് സ്റ്റുഡിയോകളിൽ കൃത്രിമമായി നിർമിച്ചു പ്രചരിപ്പിച്ചതാണ്.ഇത്തരം പ്രോപഗണ്ട വീഡിയോസ് നിർമിക്കുന്നതിന് 500 മില്യൺ ഡോളറാണ് (4000 കോടി രൂപ) അമേരിക്ക ബഡ്ജറ്റിൽ നിന്നും എടുത്ത് കൊടുത്തത്.ആളുകളെ ജീവനോടെ കഴുത്തറുക്കുന്ന വീഡിയോകൾ, സ്ത്രീകളെ ചങ്ങലയിൽ ബന്ധിച്ചു കൊണ്ടുള്ള വീഡിയോകൾ, കുട്ടികളുടെ കയ്യിൽ AK 47 പോലുള്ള ആയുധങ്ങൾ നൽകി പരിശീലനം നടത്തുന്ന വീഡിയോകൾ തുടങ്ങി അൽക്വയിദയും താലിബാനും പോലെയുള്ള ഭീകര സംഘടനകൾ നടത്തുന്നത് ഇസ്ലാമിക തീവ്രവാദമാണെന്ന് ലോകത്തിന് മുന്നിൽ ബോധ്യപ്പെടുത്തി തങ്ങൾ നടത്തുന്ന അഫ്ഘാൻ-ഇറാക്ക് അധിനിവേശ യുദ്ധങ്ങളെ ന്യായീകരിക്കുകയും ലോക രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുകയുമായിരുന്നു ലക്ഷ്യം.ഇതേ പോലെ ഇറാക്ക് യുദ്ധത്തിന് മുൻപ് അന്നത്തെ ബ്രിടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ സദ്ദാം ഭരണകൂടത്തിന്റെ കയ്യിൽ ലോകം നശിപ്പിക്കാൻ പ്രാപ്തമായ നശീകരണ ആയുധം (Weapons of Mass Distruction-WMD) ഉണ്ടെന്നും ഇറാഖ് സൈന്യത്തിന് ഇത് 45 മിനിറ്റ് കൊണ്ട് സജ്ജമാക്കി ആക്രമണം നടത്താൻ കഴിയുമെന്നും വ്യക്തമാക്കാൻ യുഎൻ സുരക്ഷ കൗൺസിലിൽ അധിനിവേശത്തിന് പിന്തുണ ലഭിക്കാൻ നല്ല വെടിപ്പിലുള്ള വീഡിയോ പ്രസന്റേഷൻ നടത്തി.അന്നത്തെ യു എൻ സുരക്ഷ കൗൺസിൽ മേധാവി പോലും അത് കണ്ട് അമ്പരന്നു.അങ്ങിനെ ഇറാക്ക് യുദ്ധത്തിന് സുരക്ഷ കൗൺസിലും പച്ചകൊടി ലഭിച്ചു.അതിൽ കാണിച്ച സദ്ദാമിന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞ നശീകരണ ആയുധങ്ങൾ സാങ്കേതിക വിദ്യയിലൂടെ ഉണ്ടാക്കിയ ത്രിമാന ചിത്രങ്ങളായിരുന്നു എന്ന് പിന്നീട് ലോകത്തിന് മനസ്സിലായി.കാരണം ഇറാക്കിന്റെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞ ആയുധങ്ങളിൽ ഒന്ന് പോലും അമേരിക്കൻ സഖ്യസേനക്ക് ഇറാക്കിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞില്ല.അങ്ങിനെ ലോകജനതയെ വഞ്ചിച്ചു നടത്തിയ അധിനിവേശത്തെ പറ്റി ടോണി ബ്ലെയറിനോട് ലോകത്തിന്റെ പല ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.ചരിത്രം ഞങ്ങൾക്ക് മാപ്പ് തരും എന്നാണ് അദ്ദേഹവും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജൂനിയർ ബുഷും അതിന് മറുപടി പറഞ്ഞത്.അതെ താലിബാനാണ് ഇന്ന് അമേരിക്കൻ ഭരണകൂടം അഫ്ഗാനിസ്ഥാന്റെ ഭരണം കൈമാറി തടി ഊരുന്നത്.ആ താലിബാൻ വിസ്മയമാല്ലാതെ പിന്നെന്താണ്?
2016 ഇൽ പ്രശസ്ത ഇഗ്ളീഷ് മാധ്യമം ഇന്ഡിപെന്ഡന്റ് റിപ്പോർട് ചെയ്ത വാർത്തയാണ് കൂടെ...
Comments
Post a Comment